സാരിയുടുത്ത് തെങ്ങിൽ കേറുന്നതും വർക്ഷാപ്പിൽ പണിയെടുക്കുന്നതും ദുസ്സാധ്യമാണ്. സാരിധാരികൾ സഹജേന സാഹസിക ചിത്തരാണെങ്കിലും ഓടിത്തുടങ്ങിയ തീവണ്ടിയും ബസ്സും വാസ്തുവശാൽ അവരെ തുലോം കർമവിമുഖരാക്കുകയേയുള്ളു. പട്ടി പിന്നാലെ ചാടിയാൽ ചുരിദാർക്കാരി ഓടി രക്ഷപ്പെടുകയും സാരിമഹിള ധീരോപാംഗയായി 'വിധിവിഹിതമാർക്കു തടുത്തിടാ' എന്ന ഭാരതീയ ന്യായത്തിൽ ശുനകദംശനത്തിനു സ്വയം വിട്ടുകൊടുക്കുകയും ചെയ്യും. പൊതുവിടത്തിൽ പ്രകൃതിയുടെ സൈറൺ മുഴക്കിക്കൊണ്ടുള്ള കാഹളാഹ്വാനമുണ്ടായാൽ ഇതര വസ്ത്രിണികൾ അരയ്ക്ക് കീഴ്പ്പോട്ടുള്ളത് ഊരി പബ്ലിക് ടോയ്ലറ്റിന്റെ വാതിലിൻമേലിട്ട് ആശ്വാസത്തോടെ വിരേചനകർമത്തിൽ ഏർപ്പെടും.സാരിക്കാരികൾ അവിടെ കാട്ടിക്കൂട്ടുന്ന പരാക്രമം പകർത്തിയാൽ ചാപ്ലിൻ സിനിമകളേക്കാൾ അത് ദുരന്ത ഹാസ്യമുണർത്തും
അയാൾ രാജ്യത്തലവന്റെ അപരനാകാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അയാൾ ഇന്നോളം നടത്തിയ പെർഫോമൻസുകളെ അട്ടിമറിക്കുന്ന വിധത്തിൽ സ്വേച്ഛാധിപത്യത്തിന്റെ ഒരു ഉപകരണമാവാൻ ആ മനുഷ്യൻ നിന്നു കൊടുക്കുമോ? ആ ജീവൻമരണ കെണിയിൽ അയാൾക്കു മറ്റൊരു വഴിയുണ്ടോ? വരും കാലങ്ങളിൽ അയാളാടാൻ പോകുന്ന നാടകങ്ങൾ ഏതു വിധമാകും?
ഒരുത്തനുമവളെ പ്രണയപൂർവ്വം നോക്കിയില്ലെന്നല്ല. കണ്ടതേയില്ല. തിരക്കുള്ള തെരുവുകളിലവൾ നടക്കുമ്പോഴെല്ലാം അസാധ്യതയിൽ നിന്ന് അസ്പൃശ്യതയുടെ പാതയുണ്ടായി വന്നു. ഒരുത്തനുമവളെ ചൂഴ്ന്നു നോക്കിയില്ല. ആൾക്കടലിലും കുരുത്തം കെട്ട ഒരു പെൺപിടിയനുമവളുടെ നെഞ്ചിൽ കയ്യമർത്തിയില്ല. ചൈനയിലെ മുഴുവനാണുങ്ങളും അവളോട് അൽഭുതപ്പെടുത്തുംവിധം മര്യാദ ചൊരിഞ്ഞു.
ഒരേ പാളത്തിൽ ഓടിയോടി മടുത്ത് മടുത്ത് പണ്ടാരടങ്ങിയപ്പോൾ കട്ടക്കണ്ടങ്ങളിലേക്കും ഉപ്പന്റെ കൂവലിലേക്കും കൊല്ലപ്പുരയിലേക്കും മീൻകാരൻ്റെ കൊട്ടയിലേക്കും പാലത്തിൻ്റെ ചോട്ടിലേക്കും ജൻമാസക്തിയുടെ മറ്റനേകം തെരുവിലേക്കുമിറങ്ങി. കള്ളിമുണ്ടുടുത്ത് മാടിക്കെട്ടി ദിനേശ് ബീഡി വലിച്ചു പുകവിട്ടു. ലൈംഗികദാഹം തീർക്കാൻ പൊതുബോധ ഭാഷയിൽ പറഞ്ഞാൽ 'വ്യഭിചരിച്ചു', ഷാപ്പിൽ കയറി കള്ളു കുടിച്ചു